ജയ് ഭീമിനെതിരായ കേസ്; സൂര്യയ്ക്കും സംവിധായകനുമെതിരെ കടുത്ത നടപടി

ജയ് ഭീമിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍. നടന്‍ സൂര്യയ്ക്കും സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ തുടങ്ങിയവര്‍ക്കെതിരെ ശക്തമായ നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. പൊലീസിനാണ് കോടതിയുടെ നിര്‍ദേശം. സൂര്യയുടെ ഭാര്യയും നടിയും ചിത്രത്തിന്റെ നിര്‍മാതാവുമായ ജ്യോതികയും കേസില്‍ പ്രതിയാണ്.ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിക്കുന്ന കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍. പട്ടാളി മക്കള്‍ കക്ഷി പാര്‍ട്ടിയുടെ ഉപസംഘടനയായ രുദ്ര വണ്ണിയാര്‍ സേനയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ജയ് ഭീം നിരോധിക്കണമെന്നും ചിത്രത്തില്‍ നിന്ന് ആക്ഷേപകരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും സിനിമയുടെ റിലീസ് സമയത്ത് വണ്ണിയാര്‍ സമുദായം ആവശ്യപ്പെട്ടിരുന്നു.

 

അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജയ് ഭീം ടീം നിരുപാധികം മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2021 നവംബറിലാണ് വണ്ണിയാര്‍ സമുദായം പരാതിയുമായി സൈദാപേട്ട് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സൂര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിനെതിരെ സൂര്യയും സംവിധായകനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 1993 ല്‍ ഇരുള വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ കസ്റ്റഡി മരണവും അത് തെളിയിക്കാന്‍ അഡ്വ. ചന്ദ്രു നടത്തിയ നിയമപോരാട്ടവുമായിരുന്നു സിനിമയ്ക്കാധാരം. സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മിച്ചത്. മലയാളി താരങ്ങളായ ലിജിമോളും രജിഷ വിജയും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ജയ് ഭീം റിലീസ് ചെയ്തത്.

Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *